Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Cricket Team

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേര് മാറ്റണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി; 'അനാവശ്യ ഹര്‍ജി'യെന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ദേശീയ ക്രിക്കറ്റ് ടീമിനെ 'ടീം ഇന്ത്യ' എന്ന് വിളിക്കുന്നത് തടയണമെന്നും പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇത്തരം അനാവശ്യ ഹര്‍ജികള്‍ നല്‍കി കോടതിയുടെ സമയം കളയരുതെന്ന് കോടതി ഹര്‍ജിക്കാരന് മുന്നറിയിപ്പ് നല്‍കി.

ബിസിസിഐ ഒരു സ്വകാര്യ സംഘടനയാണെന്നും അത് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയല്ലെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. അതിനാല്‍ ബിസിസിഐ തിരഞ്ഞെടുക്കുന്ന ടീമിനെ 'ടീം ഇന്ത്യ' എന്ന് വിളിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

'ലോകമെമ്പാടും കളിച്ച് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ല എന്ന് എങ്ങനെ പറയാനാകും?' എന്ന് കോടതി ചോദിച്ചു. ഗവണ്‍മെന്റ് അല്ലാത്ത ഏതെങ്കിലും സ്വകാര്യ ക്ലബ്ബാണ് ഈ പേര് ഉപയോഗിക്കുന്നതെങ്കില്‍ സര്‍ക്കാരിന് പരാതി നല്‍കാമെന്നും എന്നാല്‍ ഇത് തികച്ചും അനാവശ്യമായ വാദമാണെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ ഡല്‍ഹി ഹൈക്കോടതിയും ഈ ഹര്‍ജി തള്ളിയിരുന്നു. ഹൈക്കോടതി ഹര്‍ജിക്കാരന് പിഴ ചുമത്തേണ്ടതായിരുന്നുവെന്നും എങ്കില്‍ സുപ്രീംകോടതി വരെ ഈ പരാതി എത്തില്ലായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.ഹര്‍ജിക്കാരന് 10 ലക്ഷം രൂപ പിഴ ചുമത്താന്‍ കോടതി ആദ്യം ആലോചിച്ചുവെങ്കിലും വക്കീലിന്റെ അഭ്യര്‍ത്ഥന പ്രകാരം പിഴ ഒഴിവാക്കി. എങ്കിലും ഇത്തരം ഹര്‍ജികള്‍ ഭാവിയില്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

Sports

ഇന്ത്യ x ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് നാളെ മുതൽ കോൽക്കത്ത ഈഡൻ ഗാർഡൻസിൽ

കോൽക്കത്ത: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യന്മാരെന്ന ആത്മവിശ്വാസത്തിൽ ദക്ഷിണാഫ്രിക്കൻ ടീം നാളെ കോൽക്കത്ത ഈഡൻ ഗാർഡൻസിൽ വസന്തം വിരിയിക്കാനിറങ്ങും. ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് കളിക്കാത്ത എട്ട് താരങ്ങളുമായാണ് ദക്ഷിണാഫ്രിക്കയുടെ വരവെന്നതുകൊണ്ട് ശ്രദ്ധനേടിയ പരന്പരയിൽ പ്രോട്ടീസ് പെരുമകാട്ടുമോ എന്നാണ് സുപ്രധാന ചോദ്യം. മികച്ച ഫോമിലുള്ള ഇന്ത്യൻ നിരയ്ക്കെതിരേ പ്രോട്ടീസ് യുവ സംഘത്തിന്‍റെ പ്രകടനം നിർണായകമാകും.

2000നു ശേഷം ഇന്ത്യയിൽ പരന്പര നേട്ടമില്ലാത്ത ദക്ഷിണാഫ്രിക്ക കൈയെത്തും ദൂരത്ത് കപ്പ് നഷ്ടപ്പെടുന്ന ദുർവിധി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് സ്വന്തമാക്കി മറികടന്നതുപോലെ ഇന്ത്യൻ മണ്ണിൽ കരുത്തുകാട്ടുമോ എന്നതാണ് കാണേണ്ടത്. രണ്ട് ടെസ്റ്റുകളടങ്ങുന്ന പരന്പരയിലെ ആദ്യ മത്സരത്തിനാണ് നാളെ തുടക്കമാകുന്നത്.

കരുത്തരാണ്

ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരിചയസന്പത്തില്ലാത്ത എട്ട് താരങ്ങളടങ്ങുന്ന സംഘമാണെങ്കിലും ദക്ഷിണാഫ്രിക്കയെ എഴുതിത്തള്ളാൻ സാധിക്കില്ല. 15 അംഗ ടീമിൽ ക്യാപ്റ്റൻ തെംബ ബൗമ, ഓപ്പണർ എയ്ഡൻ മാക്രം, പേസർ കഗിസോ റബാഡ എന്നിവർക്കാണ് ഇന്ത്യയിൽ മത്സരപരിചയമുള്ളത്. ബാറ്റർ സുബൈയ്ർ ഹംസ, സ്പിന്നർ സെനുറാൻ മുത്തുസാമി എന്നിവർ 2019ലെ പര്യടനത്തിലും സിമോണ്‍ ഹാർമർ 2015ലെ പര്യടനത്തിലും ദക്ഷിണാഫ്രിക്കൻ എ ടീമിലുണ്ടായിരുന്നു.

പരിചിതരല്ല

ഓപ്പണർമാരായ റയാൻ റിക്കിൾട്ടണ്‍, ടോണി ഡി. സോർസി, മധ്യനിര ബാറ്റർ ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൺ സ്റ്റബ്സ്, സ്പിന്നർ കെയ്ൽ വെറെയ്ൻ, ഓൾറൗണ്ടർ വിയാൻ മൾഡർ, പേസർമാരായ മാർക്കോ യാൻസൻ, കോർബിൻ ബോഷ് എന്നിവരാണ് ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് കളിക്കാത്ത താരങ്ങൾ. റിക്കിൾട്ടനും ബ്രെവിസും ഐപിഎൽ മത്സരങ്ങളിലൂടെ ഇന്ത്യൻ സാഹചര്യം അറിഞ്ഞവരാണ്. ഐപിഎല്ലിൽ റിക്കിൾട്ടൻ മുംബൈ ഇന്ത്യൻസ് താരവും ബ്രെവിസ് ചെന്നൈ സൂപ്പർ കിംഗ്സ് ടീം അംഗവുമാണ്. പാക്കിസ്ഥാനെതിരായ പരന്പരയോടെ ഫോമിലേക്ക് മടങ്ങിയെത്താനും റിക്കിൾട്ടണ് സാധിച്ചു.
ചില്ലറക്കാരല്ല!

ഇന്ത്യൻ മണ്ണിൽ പരിചയസന്പത്തില്ലെങ്കിലും മികവിൽ മുന്നിലാണ് ഈ എട്ട് താരങ്ങളും. പാക്കിസ്ഥാനെതിരേ നടന്ന അവസാന പരന്പരയിൽ സെഞ്ചുറിയും അർധസെഞ്ചുറിയും നേടിയ താരമാണ് ടോണി സോർസി. ടോപ്- മിഡിൽ ഓർഡറിൽ മികവ് പുലർത്തുന്ന സ്റ്റബ്സ് മുതൽക്കൂട്ടാണ്. ഐപിഎൽ മത്സരപരിചയവും താരത്തിനുണ്ട്.

വിക്കറ്റ് കീപ്പർ ബാറ്റർ വെറെയ്ന്‍റെ മിന്നും ഫോം കരുത്താകും. നാലു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും വെറെയ്നുണ്ട്. പേസാക്രമണത്തിൽ റബാഡയ്ക്ക് പിന്തുണയുമായി മാർകോ യാൻസനും കോർബിൻ ബോഷും. ഇരുവരും മികവുള്ള ബൗളർമാർ. പരിചയസന്പന്നനായ സ്പിന്നർ കേശവ് മഹാരാജിന്‍റെ ഫോം നിർണായകമാകും.

അതേസമയം, 2015, 2019 വർഷങ്ങളിൽ ഇന്ത്യൻ പര്യടനം നടത്തിയപ്പോൾ പരാജയപ്പെട്ട ടീമല്ല നിലവിലെ ദക്ഷിണാഫ്രിക്ക. തെംബ ബൗമയുടെ നേതൃത്വത്തിലുള്ള പ്രോട്ടീസ് ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ജേതാക്കളാണ്. മാത്രമല്ല, 2023ൽ ഷുക്രി കോണ്‍റാഡ് കോച്ചായതിനുശേഷം ഇതുവരെ ഒരു പരന്പരയിൽപോലും ദക്ഷിണാഫ്രിക്ക തോൽവി അറിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം.

Latest News

Up